Wednesday, August 13, 2008

ഗ്രാമപുരാണം-9

പ്രഭാതം..
അങ്ങ് കിഴക്ക് മാനത്ത് സൂര്യോദയത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. പമ്പാനദിയുടെ ഇരുകരകളും മഞ്ഞിനാല്‍ മൂടപ്പെട്ടു കിടക്കുകയാണ്‍. കടത്തുകടവിലേക്ക് പതിവില്ലാതെ ആള്‍ക്കാരുടെ പ്രവാഹം കണ്ട് കുമാരന്റെ മനസ്സില്‍ എന്തൊക്കെയോ സംശയങ്ങള്‍ തോന്നി. പെട്ടന്ന് ഒരു കൊടുങ്കാറ്റുപോലെ കുമാരന്‍ അങ്ങോട്ട് ഓടിയെത്തി. കുമാരനെ കണ്ടതും കൂടി നില്‍ക്കുന്ന ആള്‍ക്കാര്‍ എന്തൊക്കെയോ പിറുപിറുക്കയും സഹതാപത്തോടെ അയാളെ നോക്കുകയും ചെയ്തു…

കുമാരന്‍ ഒന്നും മനസ്സിലായില്ല. അയാള്‍ അവരെ ശ്രദ്ധിക്കാതെ ഒരു ഭ്രാന്തനെപ്പോലെ ആള്‍ക്കൂട്ടത്തെ തള്ളി നീക്കിക്കൊണ്ട് അവര്‍ക്ക് മുന്നിലെത്തി. പെട്ടന്നാണ്‍ വെള്ളിടി വെട്ടിയവനെപ്പോലെ കുമാരന്‍ സ്തംഭിച്ചു നിന്നു പോയത്.

കടത്തുകടവിലെ വെള്ളത്തില്‍ തന്റെ പൊന്നുമകള്‍ മിനിക്കുട്ടി മരിച്ചു കിടക്കുന്നു. തന്റെ പൊന്നുമകളുടെ ചലനമറ്റ ശരീരം കണ്ട് കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ചുറ്റും തടിച്ചു കൂടി നില്‍ക്കുന്ന ആളുകളുടെ മുഖത്തേക്ക് അയാള്‍ നോക്കി. പരിഹാസവും, സഹതാപവും കലര്‍ന്ന പല മുഖങ്ങള്‍ അവര്‍ക്കിടയില്‍ അയാള്‍ കണ്ടു. ഒടുവില്‍ നോട്ടം വീണ്ടും മകളുടെ മുഖത്ത് തറച്ചു നിന്നു. തന്റെ ശക്തിയെല്ലാം ചോര്‍ന്നൊലിക്കുന്നതുപോലെ കുമാരന്‍ തോന്നി.

“ന്റെ പൊന്നുമോളേ…: മിനിക്കുട്ടിയുടെ ജീവനറ്റ ശരീരം കോരിയെടുത്ത് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കുമാരന്‍ വാവിട്ടു കരഞ്ഞു. ‘ദൈവം കൊടുത്ത ശിക്ഷയല്ലാതെന്ത്..?” അയാളുടെ കരച്ചില്‍ കേട്ട് ആള്‍ക്കാര്‍ തമ്മില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.

അന്ന് വൈകുന്നേരമായപ്പോള്‍ മിനിക്കുട്ടിയുടെ മ്യതദേഹം അടക്കം ചെയ്തു. കുമാരനോടുള്ള ശത്രുത മറന്ന് ഞങ്ങള്‍ ഗ്രാമീണരെല്ലാം മിനിക്കുട്ടിയുടെ മ്യതദേഹം സംസ്കരിക്കുന്നത് സാക്ഷിയായി.

ദിവസങ്ങള്‍ പലതു കഴിഞ്ഞു കൊണ്ടിരുന്നു.
കുമാരന്‍ കടത്ത് നിരത്തിയതിനാല്‍ ഞങ്ങളുടെ ഗ്രാമത്തില്‍ പുതിയൊരു കടത്തുകാരനെ ആവശ്യമായിരുന്നു. ‘ആരായിരിക്കണം പുതിയ കടത്തുകാരന്‍.. “ ഞങ്ങള്‍ ചിന്തിച്ചു. ‘ആരായാലും ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാത്തവനായിരിക്കണം.. അങ്ങനെയാകുമ്പോള്‍ കടത്തുവള്ളത്തില്‍ നിന്ന് കിട്ടുന്ന വരുമാനം അയാള്‍ക്കൊരു ജീവിത മാര്‍ഗ്ഗവുമാകുമല്ലോ… ഞങ്ങള്‍ ഗ്രാമീണര്‍ പഞ്ചായത്ത് മെമ്പറ് കുട്ടന്‍ പിള്ളയദ്ദേഹത്തിന്റെ അടുക്കലെത്തി.

‘മരിച്ചുപോയ കൊച്ചുപുരയ്ക്കലെ ഗോപിയുടെ മകന്‍ സമ്മതമാണെങ്കില്‍ ആ പയ്യനെ പുതിയ കടത്തുകാരനായിക്കോട്ടെ…“ കുട്ടന്‍പിള്ളയദ്ദേഹം അഭിപ്രായപ്പെട്ടു. മെമ്പറ് കുട്ടന്‍പിള്ളയദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഞങ്ങള്‍ ഗ്രാമീണരെല്ലാം യോജിച്ചു. അങ്ങനെ മരിച്ചുപോയ കൊച്ചുപുരയ്ക്കല്‍ ഗോപിയുടെ പതിനഞ്ചുകാരന്‍ മകന്‍ ഞങ്ങളുടെ ഗ്രാമത്തിലെ പുതിയ കടത്തുകാരനായി.

മിനിക്കുട്ടി മരിച്ചതോടു കൂടി കുമാരനാകെ തകര്‍ന്നുപോയിരുന്നു. എവിടെ നിന്നും കുറ്റപ്പെടുത്തലും, പരിഹാസങ്ങളും മാത്രം ലഭിച്ച കുമാരനെ ഗ്രാമീണരെല്ലാം ഒറ്റപ്പെടുത്തിയിരുന്നു. ആളുകള്‍ക്ക് കുമാരനെ കാണുന്നതു തന്നെ ദേഷ്യമാണ്‍. ആള്‍ക്കാരെ ഭയന്ന് വീടിനുള്ളില്‍ കഴിയാമെന്ന് വച്ചാല്‍ മനസ്സിന്‍ യാതൊരു സ്വസ്ഥതയും, സമാധാനവും ലഭിച്ചിരുന്നില്ല. മരിച്ചുപോയ ഭാര്യയുടെയും, മകളുടെയും ഓര്‍മ്മകള്‍ അയാളെ വല്ലാതെ വേട്ടയാടിയിരുന്നു. ഒടുവില്‍ കുമാരന്‍ ഒരു തീരുമാനത്തിലെത്തി. ‘ഈ ഗ്രാമം വിട്ട് എങ്ങോട്ടെങ്കിലും പോവുക..’

‘കോടിക്കണക്കിന്‍ രൂപയുടെ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ തന്റെ കൈവശയുമുണ്ട്, ശേഷിച്ചകാലം ദൂരെയുള്ള ഏതെങ്കിലും സ്ഥലത്ത് പോയി സമാധാനത്തോടെ ജീവിക്കുക. അതായിരുന്നു കുമാരന്റെ ലക്ഷ്യം.

ആരുമറിയാതെ വേണം ഈ ഗ്രാം വിടാന്‍… പക്ഷേ അതെങ്ങനെയാണ്‍…? കുമാരന്‍ ആലോചിച്ചു. ഒടുവില്‍ അയാളൊരു തീരുമാനത്തിലെത്തി. ‘അടുത്താഴ്ച ഗ്രാമക്ഷേത്രത്തില്‍ ഉത്സവമാണ്‍.. .. അന്ന് ഗ്രാ‍മത്തിലുള്ളവരെല്ലാം രാത്രിയില്‍ ഉത്സവത്തിന്‍ പങ്കെടുക്കുവാന്‍ പോകും. ഈ അവസരം നോക്കി എല്ലാം കെട്ടിപ്പെറുക്കി ഈ ഗ്രാമത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി യാത്രയാവുക.

അങ്ങനെ കുമാരന്‍ ഓരോ ദിവസങ്ങളും തള്ളി നീക്കി. ഒടുവില്‍ അയാള്‍ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഞങ്ങളുടെ ഗ്രാമം ഉത്സവലഹരിയിലായി. ക്ഷേത്രവും, പരിസരവും വര്‍ണ്ണ ദീപങ്ങളാല്‍ അലങ്ക്യതമായി. വഴിവാണിഭക്കാരും, മറ്റും ഒന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ക്ഷേത്രപരിസരത്ത് സ്ഥാനം പിടിച്ചിരുന്നു. ഉത്സവ ദിവസമായതോടു കൂടി അവരുടെ കച്ചവടം കൊഴുകൊഴുത്തു.

എന്നാല്‍ അന്ന് സന്ധ്യ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഗ്രാമീണരുടെ മനസ്സില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് നദി കടന്ന് ഒരാള്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തി. അത് മറ്റാരുമായിരുന്നില്ല… ഞങ്ങള്‍ ഗ്രാമീണരുടെ മുഴുവന്‍ പേടി സ്വപ്നമായിരുന്ന കള്ളന്‍ രാഘവന്‍!!!!!

2 comments:

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

syam said...

kollaaam...baakki poratte :)